കൊച്ചി:ശാന്തിവനം സംരക്ഷിക്കപ്പെടണം എന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി പറഞ്ഞ് നടന്‍ ഹരീഷ് പേരടി.
എല്ലാ പരിസ്ഥിതിവാദികളുടെയും കെഎസ്ഇബിക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമാക്കാരുടെയും ഫ്‌ളാറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികള്‍ അറിയിച്ചിട്ടുണ്ടെന്നായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നമ്മള്‍ പ്രകൃതി സ്‌നേഹികള്‍ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകള്‍ക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകള്‍ തയാറാക്കുന്ന കോണ്‍ക്രീറ്റ് ബില്‍ഡിങ്ങുകളുടെയും എല്ലാത്തിന്റെയും കാനന മേല്‍വിലാസവും ആ അന്തേവാസികളുടെ കയ്യിലുണ്ടെന്നും ഹരീഷ് കുറിച്ചു.
ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എല്ലാ പരിസ്ഥിതിവാദികളുടെയും കെഎസ്ഇബിക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ അറിയിച്ചിട്ടുണ്ട്..
നമ്മൾ പ്രകൃതി സ്നേഹികൾ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകൾക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകൾ തയാറാക്കുന്ന കോൺക്രീറ്റ് ബിൽഡിങ്ങുകളുടെയും എല്ലാത്തിന്റെയും കാനന മേൽവിലാസം അവരുടെ കൈയിൽ ഉണ്ടത്രേ…. ഈ വയസ്സൻമാരെ കൊണ്ട് തോറ്റു…
ശാന്തിവനം സംരക്ഷണവുമായി ബന്ധപ്പെട്ട് ആഷിക്ക് അബുവിന്റെ പ്രതികരണം താഴെ കൊടുക്കുന്നു–കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങൾ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട. ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സർക്കാർ. CPI(M). കാൾ മാർക്സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.