ഹരിദാസ് കൊലപാതകം; പോലീസുകാരെ ചോദ്യം ചെയ്ത് അന്വേഷണസംഘം

കണ്ണൂര്‍: തലശേരിയിലെ സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്റ്റേഷനിലെ സി പി ഒ സുരേഷിനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന ദിവസം പ്രതി ലിജേഷിനെ സുരേഷ് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ബന്ധുവെന്ന നിലയിലാണ് വിളിച്ചതെന്നാണ് പൊലീസുകാരന്റെ മൊഴി.

അതേസമയം കണ്ണൂര്‍ തലശേരിയിലെ സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി പ്രവര്‍ത്തകരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തി. ഗുഢാലോചന കേസില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഗൂഢാലോചന കുറ്റം ചുമത്തി 7 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായവര്‍.

 

 

Top