ലൈംഗിക ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി രാഹുലും പാണ്ഡ്യയും;തുറന്നുപറച്ചില്‍ വിവാദത്തില്‍

താരങ്ങളുടെ തുറന്നു പറച്ചിലുകള്‍കൊണ്ട് പലപ്പോഴും വിവാദങ്ങളും പ്രേക്ഷക ശ്രദ്ധയും നേടിയിട്ടുള്ള പ്രശസ്ത ബോളിവുഡ് ചാറ്റ് ഷോ ആണ് കരണ്‍ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’. അഭിമുഖത്തിനെത്തുന്നവരുടെ സ്വകാര്യ ജീവിതത്തെ ചൂഴ്‌ന്നെടുക്കുന്നതാണ് പരിപാടിയിലെ ഏറ്റവും ഹൈലൈറ്റ്.

പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ എത്തിയ അതിഥികള്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലുമായിരുന്നു. രാഹുലും പാണ്ഡ്യയും വന്നപ്പോഴും സ്ഥിതി മാറിയില്ല. തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചുവരെ തുറന്നു സംസാരിച്ചിരിക്കുകയാണ് താരങ്ങള്‍.

തനിക്ക് 18 വയസ്സുള്ളപ്പോള്‍ റൂമില്‍ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവമാണ് രാഹുല്‍ പരിപാടിയില്‍ വെളിപ്പെടുത്തിയത്. വളരെ രസകരമായാണ് രാഹുല്‍ അക്കാര്യം ഓര്‍ത്തെടുത്തത്. റൂം വൃത്തിയാക്കാനായി വന്നതായിരുന്നു അമ്മ. അതിനിടയിലല്‍ അവിടെയുണ്ടായിരുന്ന കോണ്ടം അമ്മ കണ്ടത്തി. ഇത് വലിയ പ്രശ്‌നമായി. അമ്മ ബഹളം വച്ച് അച്ഛനോട് കാര്യം പറഞ്ഞു.

എന്നാല്‍ രാത്രി അമ്മ ഉറങ്ങിയപ്പോള്‍ അച്ഛന്‍ തന്റെ അടുത്ത് വന്ന് ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ‘നീ ഇത് ഉപയോഗിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ നീ എപ്പോഴും സുരക്ഷിതനായിരിക്കും. പക്ഷേ ഇതുപയോഗിക്കുന്നതിനുള്ള സമയമല്ല ഇപ്പോള്‍. നീ ക്രിക്കറ്റില്‍ ശ്രദ്ധേ കന്ദ്രീകരിക്കണം.’- രാഹുല്‍ പറഞ്ഞു.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഹാര്‍ദിക്കും പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നും ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തി.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് പറഞ്ഞു. ആഫ്രിക്കന്‍ സംസ്‌കാരവും സ്റ്റെലും ഫാഷനോടും ഏറെ താല്‍പര്യമുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസുകാരനാണോയെന്ന് നിരവധിയാളുകള്‍ ചോദിച്ചിട്ടുണ്ടെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

Top