വര്‍ഷങ്ങളായി പീഡിപ്പിച്ച പിതാവിനെ പെണ്‍മക്കള്‍ കൊലപ്പെടുത്തി

മോസ്‌കോ: വര്‍ഷങ്ങളായി പീഡനത്തിന് ഇരയാക്കിയ പിതാവിനെ പെണ്മക്കള്‍ മൂന്നും പേരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. മക്കളായ ക്രിസ്റ്റിന, ആഞ്ചലിന, മരിയ എന്നിവരാണ് ഹെറോയിന്‍ അടിമയായ പിതാവ് മിഖായേല്‍ ഖഷാതുരിയാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് കോടതി വ്യക്തമാക്കി. റഷ്യയിലെ മോസ്‌കോയിലെ ഫ്‌ളാറ്റില്‍ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

57 വയസ്സുള്ള പിതാവിനെ തങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് സഹോദരിമാര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ലൈംഗികവും, ശാരീരികവും, മാനസികവുമായ പീഡനത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

മോസ്‌കോയിലെ ഫ്‌ളാറ്റില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ദിവസമാണ് പെണ്മക്കള്‍ കൊലയ്ക്കായി തെരഞ്ഞെടുത്തത്. ഒരു പെണ്‍കുട്ടി കത്തി പിടിച്ച് വാങ്ങി തിരിച്ച് കുത്തി. ഇതോടെ മറ്റുള്ളവരും അക്രമത്തില്‍ പങ്കാളിയായി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ മക്കള്‍ പിന്നില്‍ നിന്നും കുത്തിവീഴ്ത്തി. ഇയാളുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് മിഖായേലിനെ ഉപേക്ഷിച്ച് ഭാര്യ ഉപേക്ഷിച്ച് പോയത്.

Top