ഇന്ത്യന്‍ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പീഡന പരാതി

ന്ത്യന്‍ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് ബാംഗ്ലൂരില്‍ നിന്നുള്ള 22 കാരിയുടെ ആരോപണം. 2019 ലാണ് താന്‍ ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. അന്ന് 17 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും യുവതി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ താരത്തിനെതിരെ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് സ്വദേശിയായ വരുണ്‍ കുമാര്‍ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്. ഇയാള്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടിയതിന് പിന്നാലെ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വരുണ്‍ കുമാറിനെ പരിചയപ്പെടുന്നത്. അന്ന് 17 വയസ്സായിരുന്നു പ്രായം. ഹോക്കി മത്സരങ്ങള്‍ക്കായി ബെംഗളൂരുവില്‍ എത്തുമ്പോള്‍ വരുണുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നു. ആദ്യമായി പീഡിപ്പിക്കപ്പെടുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ 5 വര്‍ഷത്തിനിടെ വരുണ്‍ പലതവണ പീഡിപ്പിച്ചുവെന്നും ഇപ്പോള്‍ 22 വയസുള്ള യുവതി ആരോപിച്ചു.

Top