മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ക്യാമ്പ് നൗവില്‍ സുവാരസിന്റെ അഭാവത്തിലും മെസ്സിയും ഗ്രീസ്മാനും ഡെംബലെയുമെല്ലാം അണിനിരന്ന ബാഴ്‌സയ്ക്ക്, സ്ലാവിയ പ്രാഹിനെതിരേ ഒരു ഗോള്‍ പോലും നേടാനായില്ല.
മാത്രമല്ല, 2018 ഫെബ്രുവരിയിൽ ഗെറ്റാഫെയ്ക്ക് ശേഷം ബാഴ്‌സയെ സ്വന്തം മൈതാനത്തുനിന്ന് ഒരു ഗോൾ പോലും നേടാൻ അനുവദിക്കാത്ത ആദ്യ ടീം എന്ന നേട്ടവും ചെക്ക് ക്ലബിന് ഈ കളിയിലൂടെ നേടാൻ സാധിച്ചു.