സംസ്ഥാനത്തെ ആശുപത്രികളിലെ പകുതി കിടക്കകളും ഇനി കോവിഡ് ചികിത്സക്ക്

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശിപത്രകളിലെയും സ്വകാര്യ ആശുപത്രികളിലെയും പകുതി കിടക്കകള്‍ കോവിഡ് ചികിത്സക്കായി വിനിയോഗിയ്ക്കണമെന്നു സര്‍ക്കാര്‍ ഉത്തരവിട്ടു.

മുമ്പ് സ്വകാര്യ ആശുപത്രികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ 20 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്നു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നു സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആശുപത്രിയിലെ പകുതി കിടക്കകളും കോവിഡ് ചികിത്സക്ക് മാറ്റിവെക്കാന്‍ പുതുക്കിയ നിര്‍ദേശം വന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയ ആശുപത്രികള്‍, സഹകരണ ആശുപത്രികള്‍, ഇഎസ്‌ഐ ആശുപത്രികള്‍ അടക്കമുള്ളവയിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി നീക്കി വയ്ക്കണം.

Top