ഹാദിയയെ യെമനിലേക്ക് കടത്താന്‍ ശ്രമമുണ്ടായെന്ന് അച്ഛന്‍ അശോകന്‍ ; പിന്തിരിപ്പിച്ചത് കൂട്ടുകാരി

hadiya

കൊച്ചി : ഹാദിയയെ യെമനിലേക്ക് കടത്താന്‍ ശ്രമമുണ്ടായെന്ന് അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍. ഹാദിയയുടെ കൂട്ടുകാരി അമ്പിളി പിന്തിരിപ്പിച്ചത് കൊണ്ട് മാത്രമാണ് ശ്രമം പരാജയപ്പെട്ടതെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അശോകന്‍ വ്യക്തമാക്കി. ഫാസില്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തിക്കാനായിരുന്നു ശ്രമം.

തന്‍റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്. താനൊരു നിരീശ്വരവാദിയാണ്. മകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷേ മകള്‍ തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നത് തടയണമെന്നും അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഹാദിയയെ യമനിലേക്ക് തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കാനായിരുന്നു നീക്കമെന്നും അശോകന്‍ ആരോപിച്ചു.

വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് പുതിയ ആരോപണം ഉന്നയിച്ചത്. ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിടണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Top