ഗ്യാന്‍വാപി മസ്ജിദ്: വാരാണസി ജഡ്ജിക്ക് വധഭീഷണി

വാരാണസി: യുപിയിലെ വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സര്‍വേക്ക് ഉത്തരവിട്ട ജഡ്ജിക്ക് വധഭീഷണിയെന്ന് യുപി സര്‍ക്കാര്‍.സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി രവികുമാര്‍ ദിവാകറിന് എതിരെയാണ് വധഭീഷണി. ഇസ്ലാമിക് ആഗാസ് മുവ്‌മെന്റ് എന്ന സംഘനടയാണ് ഭീഷണിക്കത്തയച്ചിരിക്കുന്നതെന്ന് കരുതുന്നു .

ഭീഷണി സന്ദേശം രജിസ്റ്റേര്‍ഡ് പോസ്റ്റായാണ് വന്നത്.രജിസ്റ്റേര്‍ഡ് പോസ്റ്റ് ലഭിച്ചയുടനെ അദ്ദേഹം ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും അറിയിക്കുകയായിരുന്നു. ഭീഷണി സന്ദേശത്തെക്കുറിച്ച്‌ വിവരം ലഭിച്ച ഉടനെ അന്വേഷണത്തിന് ഉത്തരവിട്ടതായി എസ് പി എ സതീശ് ഗണേശ് പറഞ്ഞു. ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല

സിവില്‍ ജഡ്ജിയുടെയും മാതാവിന്റെയും സുരക്ഷാനടപടികള്‍ പുനപ്പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.ഇപ്പോള്‍ കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്.കൈകൊണ്ട് എഴുതിയ സന്ദേശം ഒരു കാസിഫ് അഹമ്മദ് സിദ്ദിഖിയാണ് ഒപ്പിട്ടിരിക്കുന്നത്.

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Top