മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഓഫീസര്‍ക്ക് വെടിയേറ്റു

മലപ്പുറം: ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ മലപ്പുറം വാണിയമ്പലത്ത് എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ് കുട്ടിയാണ് റെയ്ഞ്ച് ഓഫീസര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

തുടര്‍ന്ന് സംഘം സാഹസികമായി ഇയാളെ കീഴ്പ്പെടുത്തി. ഓഫിസറുടെ കാലിനാണ് വെടിയേറ്റത്. വണ്ടൂരിലെ ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയ നടത്തി. മലപ്പുറം വണ്ടൂരിലുള്ള ഭാര്യവീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാവിലെ ബംഗളൂരുവില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴാണ് ജോര്‍ജ് കുട്ടി രക്ഷപ്പെട്ടത്. തൃപ്പൂണിത്തുറയില്‍ പോലിസുകാരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ 20 കേസുകളില്‍ പ്രതിയാണ് ഇയാള്‍. 20 കിലോ ഹാഷിഷ് ഓയില്‍, രണ്ടര കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവയാണ് ജോര്‍ജ്കുട്ടിയില്‍നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്.

Top