gun shoot – two people died – maharashtra

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിഐഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. വെടിവച്ചയാള്‍ക്കും ഭാര്യയ്ക്കും പരുക്കുണ്ട്. മലയാളിയായ റനീഷ് (28) എഎസ്‌ഐ ബാലു ഗണപതി ഷിന്‍ഡേ (58) എന്നിവരാണ് മരിച്ചത്.

രത്‌നഗിരി ഗ്യാസ് ആന്‍ഡ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സുരക്ഷാ ചുമതലയിലുള്ള കോണ്‍സ്റ്റബിള്‍ ഹരീഷ് കുമാര്‍ ആണ് വെടിയുതിര്‍ത്തത്. ഇന്നലെ രാത്രിയാണ് ഇയാള്‍ ആക്രമണം അഴിച്ചുവിട്ടത്. കൊല്ലപ്പെട്ടവരുമായി ഇതിനു മുന്‍പ് ഹരീഷ് കുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹരീഷിന്റെ ഭാര്യ പ്രിയങ്ക കുമാരിക്കു നേരെയും ആക്രമണം ഉണ്ടായി. തുടര്‍ന്ന് ഹരീഷ് ഭാര്യയ്ക്കു നേരെ നിറയൊഴിക്കുകയും സ്വയം വെടിവയ്ക്കുകയും ചെയ്തു.

ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി. പ്രിയങ്ക എട്ടുമാസം ഗര്‍ഭിണിയാണ്. ഹരീഷിനെതിരെ ഐപിസി 302, 307, ആയുധ നിയമം 27 (3) എന്നിവ പ്രകാരം കേസെടുത്തു. ജോലി സ്ഥലത്തെ പീഡനമായിരുന്നു ഹരീഷിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

Top