ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ പ്രവേശിപ്പിക്കാം

രാധനാലയങ്ങളില്‍ സന്ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഒരു സമയം പരമാവധി 20 പേരെ ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാം. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ആരാധന ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യം അനുസരിച്ച് 40 പേരെയും അനുവദിക്കും. മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കും കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം 40 പേരെയാണ് അനുവദിക്കുക.

കൂടാതെ ശബരിമലയിലെ തുലാം മാസ പൂജക്ക് ഭക്തരെ കയറ്റുന്ന കാര്യത്തിലും തീരുമാനമായി. ദിവസേന 250 പേര്‍ക്കാണ് പ്രവേശനമുണ്ടാകുക. ശബരിമലയില്‍ പ്രവേശനത്തിന് ട്രയല്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. ദര്‍ശനത്തിന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനയും നിര്‍ബന്ധമാണ്.

Top