രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതില്‍ വീട്ടുവീഴ്ച്ചയില്ല, ഭീകര സംഘടനകളെ തകര്‍ക്കും; കരസേന മേധാവി

ഡല്‍ഹി : ചൈനീസ് അതിര്‍ത്തിയടക്കം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതില്‍ വീട്ടുവീഴ്ച്ചയില്ലെന്നും ഭീകര സംഘടനകളെ തകര്‍ക്കുമെന്നും കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡേ. അതിര്‍ത്തിയില്‍ ഏതു സാഹചര്യവും നേരിടാന്‍ സേന തയ്യാറാണെന്നും കരസേന ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ സേനാ മേധാവി പറഞ്ഞു. 76 മത് കരസേന ദിനം പരേഡ് അടക്കം വിവിധ പരിപാടികളുമായി ലഖ്‌നൗവില്‍ നടന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യം വ്യക്തമാക്കുന്ന പരേഡ്. ഒപ്പം സേന ബാന്‍ഡ് സംഘത്തിന്റെ സംഗീത വിരുന്ന്, കരസേന ബൈക്കര്‍ സംഘത്തിന്റെ അഭ്യാസപ്രകടനങ്ങള്‍, എന്നിവയായിരുന്നു കാഴ്ച്ചക്കാര്‍ക്ക് ഇന്ത്യന്‍ കരസേന ഒരുക്കിയത്.

ലഖ്‌നൗ ഗൂര്‍ഖ റൈഫിള്‍ഡ് റെജിമെന്റല്‍ സെന്റര്‍ പരേഡ് ഗ്രൗഡില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനാഘോഷം നടന്നത് മേജര്‍ ജനറല്‍ സലില്‍ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ്. 50-ാമത് പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇന്‍ഫെന്‍ട്രി, ജാട്ട് റെജിമെന്റ്, ഗര്‍വാള്‍ റൈഫിള്‍സ്, ബംഗാള്‍ എഞ്ചിനീയര്‍ ഗ്രൂപ്പ്, പാരാ എസ് എഫ് തുടങ്ങി വിവിധ സേനാ വിഭാഗ പ പരേഡില്‍ പങ്കെടുത്തു. മികച്ച സേവനം കാഴ്ച്ചവെച്ച സേന അംഗങ്ങള്‍ക്കുള്ള മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു. സംയുക്ത സൈനിക മേധാവിയടക്കം ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.

Top