ജി എസ് ടി ; മൂന്നു ദിവസം കൊണ്ട് സപ്ലൈകോയുടെ നഷ്ടം നാലരക്കോടി

കൊല്ലം: ജിഎസ്ടി അടിസ്ഥാനമാക്കിയ സോഫ്റ്റ് വെയര്‍ പുതുക്കാത്തതിനാല്‍ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സപ്ലൈകോയുടെ നഷ്ടം നാലരക്കോടി രൂപ.

സപ്ലൈകോ, മാവേലി സ്റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി സംസ്ഥാനത്ത് 1400 വിതരണ കേന്ദ്രങ്ങളാണുള്ളത്.

എംആര്‍പിയില്‍ നിന്നും നിശ്ചിത ശതമാനം വില കുറച്ചാണ് സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തിയിരുന്നത്.

എന്നാല്‍ ജിഎസ്ടിയില്‍ ഓരോ ഉല്‍പ്പന്നത്തിനും വെവ്വേറെ നികുതി ആയതോടെ നിലവിലെ സ്റ്റോക്കില്‍ പലതിനും എംആര്‍പിയേക്കാള്‍ വില കൂടും. ചിലതിന് വില കുറയും.

ഈ മാറ്റങ്ങളോടെ ബില്ലടിക്കാനുള്ള സോഫ്റ്റ് വെയര്‍ സപ്ലൈകോ ഇതുവരെ തയ്യാറാക്കിയില്ല. അതോടെ അവശ്യ സാധനങ്ങളുടെ വിതരണം നിലക്കുകയും ചെയ്തു.

പരമാവധി മൂന്ന് ദിവസം കൊണ്ട് സോഫ്റ്റ് വെയര്‍ പരിഷ്‌കരിക്കുമെന്നാണ് സപ്ലൈകോ അധികൃതരുടെ മറുപടി.

ശരാശരി ഒന്നര ലക്ഷം രൂപയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള പ്രതിദിന വിറ്റുവരവ്.

Top