രാജ്യത്ത് ജി.എസ്.ടി വഴിയുള്ള വരുമാനം ജൂലൈ മാസത്തില്‍ 96,483 കോടി രൂപയായി ഉയര്‍ന്നു. ജൂണ്‍ മാസത്തില്‍ 95,610 കോടിയായിരുന്നു കളക്ഷന്‍. മെയ് മാസത്തില്‍ 94,016 കോടി രൂപയായിരുന്നു കളക്ഷന്‍.
ജൂലൈ മാസത്തെ വരവില്‍ 15,877 കോടി രൂപ സെന്‍ട്രല്‍ ജി എസ് ടിയും 22,293 കോടി രൂപ സ്റ്റേറ്റ് ജി എസ് ടിയുമാണ്. ഐ ജി എസ് ടി വഴിയുള്ള വരുമാനം 49,951 കോടി രൂപയുമാണ്. ജൂലൈയില്‍ 66 ലക്ഷം ജി എസ് ടി റിട്ടേണുകള്‍ ഫയല്‍ ചെയ്തു. ജൂണില്‍ ഇത് 64 .69 ലക്ഷമായിരുന്നു.