അമൃത്സറില്‍ പ്രാര്‍ഥാനാഹാളിനു നേര്‍ക്കുണ്ടായ ഗ്രനേഡ് ആക്രമണത്തിന്റെ പ്രധാന പ്രതി അറസ്റ്റില്‍

perambra

ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറില്‍ നിരങ്കാരി ഭവനില്‍ പ്രാര്‍ഥാനാഹാളിനു നേര്‍ക്കുണ്ടായ ഗ്രനേഡ് ആക്രമണത്തിന്റെ പ്രധാന പ്രതി അറസ്റ്റില്‍. അവതാര്‍ സിംഗ് ഖല്‍സ(32) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായും പഞ്ചാബ് ഡിജിപി സുരേഷ് അറോറ പറഞ്ഞു.

അവതാര്‍ സിംഗിനൊപ്പം മോട്ടോര്‍സൈക്കിളിലെത്തി ആക്രമണം നടത്തിയ ബിക്രംജിത് സിംഗിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഉപയോഗിച്ച മോട്ടോര്‍സൈക്കിളും കണ്ടെത്തിയിരുന്നു.

ഞായറാഴ്ച നടന്ന ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ഇരുപതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തല വന്‍ ഹര്‍മീത് സിംഗ് ഹാപ്പിയാണ് ഗ്രനേഡ് എത്തിച്ചതെന്ന് ബിക്രംജിത് സിംഗ് പറഞ്ഞു. പാക്കിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍ മിച്ച എച്ച്ജി-84 ഗ്രനേഡുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

Top