‘പതിവ് സിനിമയിൽ നിന്നും മാറിയുള്ള സിനിമയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’- അടൂർ

ടുത്ത കാലത്തിറങ്ങിയതിൽ വെച്ച് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു സിനിമയാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ഇന്ത്യൻ അടുക്കളയിലെ സ്ത്രീകളുടെ കഥയാണ് സിനിമയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പതിവ് സിനിമയിൽ നിന്നും മാറിയുള്ള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

“പതിവ് രീതിയിൽ നിന്നും മാറിയുള്ള സിനിമ.മാറ്റങ്ങൾ വരുന്നതിൽ സന്തോഷമുണ്ട്. കല്യാണം കഴിച്ചുകൊണ്ട് വന്ന പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ ഒതുക്കുന്ന പ്രവണത, അത് സ്വാഭാവികമാണെന്നാണ് വീട്ടുകാർ കരുതുന്നത്. ഭർത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്ക് അഴുക്കുവെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അടൂർ ഗോപാലകൃഷ്ണൻ  ഫേസ്ബുക്കിൽക്കുറിച്ചു.

‘മഹാനായ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‍ണൻ മഹത്തായ അടുക്കളയെക്കുറിച്ച് സംസാരിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി പറഞ്ഞു’.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.

Top