ന്യൂഡല്‍ഹി : സാമ്പത്തിക മാന്ദ്യം രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെടാനിരിക്കുന്നത്.
വളർച്ച നിരക്ക് 5% ആയി കുറഞ്ഞതും ഈയിടെ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവും സർക്കാരിന്റെ സാമ്പത്തികസ്ഥിതി പരുങ്ങലിലാക്കിയിരുന്നു. ഇതു മറികടക്കാനാണു റിസർവ് ബാങ്കിനോടു സഹായം തേടുന്നതെന്നാണു പുറത്തുവരുന്ന വാർത്തകൾ. ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.3% എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ഇതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.
മാര്‍ച്ചില്‍ 28,000 കോടി ഇടക്കാല ലാഭവിഹിതം ആര്‍.ബി.ഐ കൈമാറിയതിന് പിന്നാലെയാണിത്.
കഴിഞ്ഞ സാമ്പത്തികവർഷം 28,000 കോടി രൂപയും 2017–18 ൽ 10,000 കോടിയും ആർബിഐ ഇടക്കാല ലാഭവീതമായി നൽകി. കഴിഞ്ഞ മാസം ആർബിഐ ബോർഡ് 2018–19 ലെ മിച്ചത്തുക 1,23,414 കോടി രൂപയും ബിമൽ ജലാൻ സമിതി നിർദേശിച്ച പരിഷ്കരിച്ച സാമ്പത്തിക മൂലധന സംവിധാനം അനുസരിച്ചുള്ള അധികത്തുക 52,637 കോടി രൂപയും ഉൾപ്പെടെ 1,76,051 കോടി രൂപ സർക്കാരിനു കൈമാറാൻ തീരുമാനിച്ചിരുന്നു.