ഗോവിന്ദ് പന്‍സാരെ വധം: മൂന്ന് പേര്‍കൂടി അറസ്റ്റില്‍

ബെംഗളൂരു: ഹിന്ദുത്വവിമര്‍ശകനും മുതിര്‍ന്ന സിപിഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. മഹാരാഷ്ട്രയിലെ പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗൗരി ലങ്കേഷ്-നരേന്ദ്ര ധബോല്‍ക്കര്‍ കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ മുംബൈയിലെ ജയിലില്‍ കഴിയുന്ന സചിന്‍ ആന്തുറെ, അമിത് ബഡി, ഗണേഷ് മിസ്‌കിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോല്‍ഹപുര്‍ കോടതിയില്‍ ഹാജരാക്കും.

ഇതോടെ പന്‍സാരെ വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. 2015 ഫെബ്രുവരി 16നാണ് കോല്‍ഹാപുരില്‍ പ്രഭാവ സവാരി നടത്തുന്നതിനിടെയാണ് ഗോവിന്ദ് പന്‍സാരെക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘം പന്‍സാരെക്കും ഭാര്യ ഉമക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പന്‍സാരെ നാല് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു.

Top