മദ്രസ പഠനത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്

ദയ്പൂർ സംഭവത്തിൽ പ്രതികരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉദയ്പൂരിൽ നടന്നത് ദൗർഭാഗ്യകരമായ കാര്യങ്ങളാണ്. ഇതുപോലുള്ളവ എതിർക്കപ്പെടണം. ഇത്തരം നയങ്ങൾ മുസ്ലീമിന്‍റേത് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം മദ്രസ പഠനത്തിന് എതിരെയും ഗവർണർ രംഗത്തെത്തി. മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയാണോയെന്ന് പരിശോധിക്കണം. തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതാണോ നിയമം എന്ന രീതിയിൽ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഇത് വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന് കുട്ടികളോട് പറയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഗവർണർ പറഞ്ഞു.

മതനിയമങ്ങൾ എഴുതിയത് മനുഷ്യനാണ്, ഖുർആനിൽ ഉള്ളത് അല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ പഠനം അല്ല കുട്ടികൾക്ക് നൽകേണ്ടത്. ‘പൊതു പാഠ്യപദ്ധതിയിൽ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് വേണ്ടത്. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്.14 വയസ്സ് വരെ പ്രത്യേക പഠനം കുട്ടികൾക്ക് നൽകേണ്ടത് ഇല്ലെന്നും’ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

Top