സാമ്പത്തിക പ്രതിസന്ധി; എയർ ഇന്ത്യയുടെ ഓഹരികൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എയർ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന് സർക്കാർ നടപടികൾ തുടങ്ങി. ഇതിനായി സർക്കാർ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മന്ത്രിതല യോഗം നേരത്തെ തന്നെ ചേർന്നിരുന്നു. എൻഡിഎ സർക്കാർ രണ്ടാം തവണയും അധികാരത്തിലേറിയപ്പോൾ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

ഭീമമായ നഷ്ടം സഹിച്ച് എയർ ഇന്ത്യ സർവീസ് തുടരാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. അതേസമയം, ഈ വർഷം മികച്ച പ്രകടനമാണ് എയർ ഇന്ത്യ കാഴ്ചവെച്ചതെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ നരത്തെ വ്യക്തമാക്കിയിരുന്നു. കോർപ്പറേറ്റ് നികുതി കുറച്ചതിലൂടെയുണ്ടായ 1.45 ട്രില്യൺ രൂപയുടെ വരുമാനനഷ്ടം ഇതിലൂടെ നികത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ
2015ൽ 2072 കോടി നഷ്ടമുണ്ടാക്കിയ എയർ ഇന്ത്യ 2016ലും 2017ലും നേട്ടത്തിലായിരുന്നു. എന്നാൽ 2018ൽ വീണ്ടും 2018ൽ 1658 കോടി രൂപ നഷ്ടമുണ്ടാക്കി. 2019ൽ നഷ്ടം 4330 കോടി രൂപയായി.

വ്യോമയാന മേഖലയിൽ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികൾക്ക് 49 ശതമാനത്തിലേറെ ഓഹരികൾ കൈവശം വെയ്ക്കാൻ അനുവാദമില്ല. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 58,351.93 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. സർക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിർത്താൻ ശ്രമിച്ചതിന്റെ ഫലമായി 2018 ൽ എയർ ഇന്ത്യയുടെ ഓഹരി വിൽപന ശ്രമം പരാജയപ്പെട്ടിരുന്നു.

Top