ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞിന് അമൃതയിൽ ചികിത്സ; ചിലവ് സർക്കാർ വഹിക്കും

infant_death

കൊച്ചി: ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ തീരുമാനിച്ചു. കുട്ടിയുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും. പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

കുഞ്ഞിനെ ചികിത്സയ്ക്കായി മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ എത്തിക്കാനായിരുന്നു തീരുമാനം. പിന്നീടാണ് തീരുമാനം മാറ്റിയത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം രംഗത്തെത്തിയിരുന്നു. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്നായിരുന്നു ഇവര്‍ വാശിപിടിച്ചത്. എന്നാല്‍ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്നായിരുന്നു ആരോഗ്യ മന്ത്രി പറഞ്ഞത്. ഒടുവില്‍ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റാന്‍ തീരുമാനിച്ചു.

Top