യുഡിഎഫ് നേതാക്കള്‍ക്കെതിരായ അന്വേഷണം; ഗവര്‍ണര്‍ വിജിലന്‍സ് മേധാവിയെ വിളിപ്പിച്ചു

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടി. ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറില്‍ നിന്നും വിവരങ്ങള്‍ തേടിയത്. മുന്‍ മന്ത്രിമാരായതിനാല്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി അനിവാര്യമാണ്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി അഴിമതിപ്പണം വകമാറ്റിയെന്ന ഈ കേസിലാണ് വിജിലന്‍സ് കേസെടുക്കാന്‍ ഉദേശിക്കുന്നത്. ഇതിനായാണ് ഗവര്‍ണറുടെ അനുമതി തേടിയിരിക്കുന്നതും.

ബാര്‍കോഴയില്‍ പ്രതിപക്ഷനേതാവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ കെഎം ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കര്‍ അനുമതി നല്‍കി. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ കെപിസിസി പ്രസിഡണ്ടായിരിക്കെ രമേശ് ചെന്നിത്തലക്ക് കോഴ കൊടുത്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം.

Top