സ്ലൈസ് ആപ്പ് ഡാറ്റ ചോർത്തുന്നുവെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍

മുംബൈ: സ്ലൈസ് പേമെന്‍റ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ത്തുന്നുവെന്ന് ഗൂഗിൾ മുന്നറിയിപ്പ്. ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷനാണ് ഈ ആപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്ന ആപ്പുകള്‍ കണ്ടെത്താനുള്ള ഗൂഗിളിന്റെ സംവിധാനമാണ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷൻ. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാനുള്ള സാധ്യത സ്ലൈസ് ആപ്പില്‍ കണ്ടെത്തിയെന്നാണ് ഈ ടൂൾ വ്യക്തമാക്കിയത്. ക്രെഡിറ്റ് കാർഡുകൾക്ക് ബദലാണെന്ന് അവകാശപ്പെടുന്ന ആപ്പാണ് സ്ലൈസ് ആപ്പ്.

സ്ലൈസ് അയച്ച അറിയിപ്പിൽ ക്ലിക്ക് ചെയ്യുന്നത് ഉപയോക്താവിനെ പ്ലേ പ്രൊട്ടക്ഷന്‍ പേജിലേക്ക് നയിക്കും. സന്ദേശങ്ങൾ, ഫോട്ടോകൾ, ഓഡിയോ റെക്കോർഡിംഗുകൾ അല്ലെങ്കിൽ കോൾ ഹിസ്റ്ററി പോലുള്ള വ്യക്തിഗത ഡാറ്റ ചോര്‍ത്താന്‍ ഈ ആപ്പിന് കഴിയും എന്നാണ് ഗൂഗിള്‍ പറയുന്നത്.
ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സ്ലൈസിന്റെ ആൻഡ്രോയിഡ് ആപ്പ് അപ്‌ഡേറ്റ് ഗൂഗിൾ പ്ലേ പ്രൊട്ടക്‌റ്റിൽ നിന്ന് ഇതിനെക്കുറിച്ച് ഉപയോക്താക്കൾക്ക് സന്ദേശം അയച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഗൂഗിൾ തിരിച്ചറിഞ്ഞ പ്രശ്നം അന്വേഷിച്ച് 4 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചതായി സ്ലൈസ് പറയുന്നത്. ആപ്പ് റീഇൻസ്റ്റാൾ ചെയ്യുന്നതിൽ പ്രശ്‌നം നേരിടുന്ന ഉപയോക്താക്കളോട് ഉടൻ തന്നെ പതിപ്പ് 10.0.7.3 ഉപയോഗിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് സ്ലെസ് പറയുന്നത്. 1 ശതമാനത്തിലധികം ആപ്പ് ഉപയോക്താക്കളാണ് പഴയ പതിപ്പിലുള്ളത്, ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ സ്ലൈസ് അഭ്യർത്ഥിച്ചു.

ഗൂഗിള്‍ മുന്നറിയിപ്പിന് കാരണമെന്തെന്നോ, സ്ലൈസ് ഇപ്പോഴത്തെ അപ്ഗ്രേഡിന് മുന്‍പ് ആപ് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയിരുന്നോ എന്നത് സംബന്ധിച്ച് ഇതുവരെ വിശദീകരണം ഒന്നും ഇല്ല. എന്തുകൊണ്ടാണ് ഗൂഗിൾ ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയതെന്ന് സ്ലെസ് പറയുന്നില്ല.

സ്ലെസിന്‍റെ നിലനില്‍പ്പ് തന്നെ പ്രശ്നത്തിലാക്കുന്ന റിസര്‍വ് ബാങ്ക് റെഗുലേഷന്‍ സംഭവിച്ചതിന് പിന്നാലെയാണ് ഗൂഗിള്‍ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്. വാലറ്റുകളും പ്രീപെയ്ഡ് കാർഡുകളും ഉൾപ്പെടെ ബാങ്കിംഗ് ഇതര പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ വഴി ക്രെഡിറ്റ് ലൈനുകൾ അതിന്റെ സിസ്റ്റങ്ങളിലേക്ക് ലോഡ് ചെയ്യുന്നത് റിസർവ് ബാങ്ക് അടുത്തിടെ നിരോധിച്ചിരുന്നു.

Top