കരിപ്പൂര്‍ വിമനത്താവളത്തില്‍ സ്വര്‍ണവേട്ട; കാപ്‌സ്യൂള്‍ മുതല്‍ കുട്ടിയുടുപ്പുകള്‍ വരെ, സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം

മലപ്പുറം: കരിപ്പൂര്‍ വിമനത്താവളത്തില്‍ സ്വര്‍ണവേട്ട. കസ്റ്റംസും പൊലീസും ഡിആര്‍ഐയും ചേര്‍ന്ന് വ്യത്യസ്ത കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വര്‍ണമാണ് രണ്ട് ദിവസത്തിനിടെ പിടികൂടിയത്. ഒരു സ്ത്രീ ഉള്‍പ്പടെ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു. കരിപ്പൂരില്‍ ഈ വര്‍ഷം പൊലീസ് പിടികൂടുന്ന 39-ാമത്തെ കേസാണിത്.

ഡിആര്‍ഐയും കസ്റ്റംസ് സംയുക്ത പരിശോധനയിലാണ് രണ്ട് കിലോ മുന്നൂറ്റി നാല് ഗ്രാം സ്വര്‍ണം പിടികൂടിയത്. മലപ്പുറം മീനടത്തൂര്‍ സ്വദേശി ശിഹാബുദ്ധീന്‍ മൂത്തേടത്ത്, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ആശ തോമസ്, കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണം കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിന്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. മൂന്ന് പേരില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണത്തിന് ഒരു കോടി എണ്‍പത്തഞ്ച് ലക്ഷം രൂപ വിലവരും. അതിനിടെ കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിയ കാസര്‍ഗോഡ് സ്വദേശി ബിഷറാത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കുള്ള വസ്ത്രത്തിന്റെ ബട്ടന്‍സിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

ദുബായില്‍ നിന്നെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന 235 ഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Top