ഗോവ തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ നിന്ന് രാജിവെച്ച് നിയമസഭാംഗം

ന്യൂഡല്‍ഹി: ഗോവയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് നിയമസഭാംഗം അലക്‌സോ റെജിനാള്‍ഡോ. 2022 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തുവിട്ട ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്ദേഹം ഇടം നേടിയിരുന്നു.

കര്‍ട്ടോറിമില്‍ നിന്ന് ജനവിധി തേടാനായിരുന്നു കോണ്‍ഗ്രസ് അദ്ദേഹത്തെ നിയോഗിച്ചിരുന്നത്. അലക്‌സോ റെജിനാള്‍ഡോ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായേക്കുമെന്നാണ് സൂചന.

അലക്‌സോ റെജിനാള്‍ഡോ രാജിവെച്ചതോടെ സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന് രണ്ട് എംഎല്‍എമാര്‍ മാത്രമേ നിലവിലുള്ളൂ. 2017 ലെ ഗോവന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17 സീറ്റില്‍ വിജയിച്ചിരുന്നു. എന്നാല്‍ രണ്ട് സീറ്റ് മാത്രമാണ് അവര്‍ക്ക് നിലനിര്‍ത്താനായത്. ഡിസംബര്‍ 16 ന് എട്ട് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു.

മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനെ മര്‍ഗോ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മര്‍മുഗാവോയില്‍ നിന്നുള്ള സങ്കല്‍പ് അമോങ്കര്‍, കുങ്കോലിം നിയമസഭാ മണ്ഡലത്തില്‍ നിന്ന് യൂറി അലെമാവോ, ക്വിപെം സീറ്റില്‍ ആള്‍ട്ടോണ്‍ ഡികോസ്റ്റ എന്നിവരാണ് മറ്റു പ്രധാന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

Top