ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു ; ഇന്ന് രാത്രി സത്യപ്രതിജ്ഞ

പനാജി : അന്തരിച്ച മനോഹര്‍ പരീക്കറിന് പകരം ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവയില്‍ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് രാത്രി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നു സൂചന. അതേസമയം രണ്ടു ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്തി സ്ഥാനം നല്‍കും.

പുതിയ ഗോവ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ നടക്കുമെന്നാണ് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍കര്‍ മാധ്യമങ്ങളോടു പറഞ്ഞിരിക്കുന്നത്.

മനോഹര്‍ പരീക്കറുടെ മരണത്തോടെ പ്രതിസന്ധിയിലായ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ കരുനീക്കങ്ങളുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളായ എം ജി പിയും ജി എഫ് പിയുമായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാനെ, എം.ജി.പി ചീഫ് സുധിന്‍ ദവലികാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം വരെ പ്രമോദ് സാവന്തിന്റെ കൂടെ പരിഗണിച്ചിരുന്നത്.

നേരത്തെ, കോണ്‍ഗ്രസ് എംഎല്‍എയായ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച്‌ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും താന്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും കാമത്ത് വ്യക്തമാക്കിയിരുന്നു.

Top