മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എഫ്.സി ഗോവയും ഓരോ ഗോള്‍ വീതം നേടി സമനിലയിൽ. ജോര്‍ജ് ഓര്‍ട്ടിസിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
മുന്നേറ്റത്തിനിടെ പന്ത് ലൈനിന് പുറത്ത് പോയെന്ന് സംശയിച്ച് നിന്ന നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കിടയിലൂടെ ഓര്‍ട്ടിസ് പന്ത് ആല്‍ബര്‍ട്ടോ നൊഗ്വേരയ്ക്ക് നീട്ടുന്നു. നൊഗ്വേരയുടെ പാസ് സ്വീകരിച്ച റൊമാരിയോ ജെസുരാജ് പന്ത് വലയിലെത്തിച്ചു.
21-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ റൊമാരിയോ ജെസുരാജിന്റെ ഗോളില്‍ ഗോവയാണ് ആദ്യം മുന്നിലെത്തിയത്.പിന്നാലെ 41-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെഡറിക്കോ ഗല്ലേഗോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ നേടിയത്.