മകളെ കൂട്ട ബലാത്സംഗ ചെയ്ത പ്രതികളുടെ ആക്രമണത്തിനിരയായി അമ്മ മരിച്ചു

കാണ്‍പുര്‍: മകളെ കൂട്ട ബലാത്സംഗ ചെയ്ത പ്രതികളുടെ ആക്രമണത്തിനിരയായി അമ്മ മരിച്ചു.നാല്‍പ്പതുകാരിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം.

2018ലാണ് പ്രയാപൂര്‍ത്തിയാകത്ത പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. സംഭവത്തില്‍
ആബിദ്, മിന്റു, മെഹബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെയും മാതാവിനെയും ആക്രമിക്കുകയായിരുന്നു.

വ്യാഴാഴ്ചയാണ് അക്രമിസംഘം വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്രമിച്ചത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം വീട്ടിലെത്തിയത്. വിസമ്മതിച്ചപ്പോള്‍ കുടുംബത്തെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അമ്മ കഴിഞ്ഞ ദിവസം മരിച്ചു.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചുവന്ന കുര്‍ത്ത ധരിച്ച സ്ത്രീയെ നിലത്തിട്ട് ചവിട്ടുന്നതും മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

Top