വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ജർമ്മനി; ലക്ഷ്യം കാർബൺ ഡൈ ഓക്സൈഡ് ആഗിരണം തടയുക

പാസഞ്ചർ കാറുകൾക്കും ചെറുകിട വാണിജ്യ വാഹനങ്ങൾക്കും വേഗപരിധി ഏർപ്പെടുത്തുത്താനൊരുങ്ങി ജർമ്മനി. ഇതിലൂടെ മാത്രം 6.7 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് (CO2) ആഗിരണം ചെയ്യുന്നതിൽ നിന്ന് പരിസ്ഥിതിയെ തടയാൻ കഴിയുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈവേകളിൽ ഈ വേഗപരിധി ഏർപ്പെടുത്താനാണ് ജര്‍മ്മനി ആലോചിക്കുന്നത്. ജർമ്മനിയുടെ ഹൈവേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത പരിധി, യാത്രാ കാറുകളിൽ നിന്നും ലഘു വാണിജ്യ വാഹനങ്ങളിൽ നിന്നും രാജ്യത്തെ മൊത്തം CO2 ഉദ്‌വമനം ഗണ്യമായി കുറയ്ക്കും എന്നാണ് ഫെഡറൽ എൻവയോൺമെന്റ് ഏജൻസി (UBA) യുടെ ഡാറ്റ വെളിപ്പെടുത്തുന്നത്,

നിലവിൽ ജർമ്മനിയിലെ ഹൈവേകളിൽ വേഗ നിയന്ത്രണങ്ങളൊന്നുമില്ല. അതിനാൽ, ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് രാജ്യത്തെ വളരെ പ്രധാനപ്പെട്ട വിഷയമാണ്.  2045-ഓടെ കാർബൺ ന്യൂട്രൽ ആക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ജർമ്മൻ സർക്കാർ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നത്. CO2 ഉദ്‌വമനം തടയുന്ന കാര്യത്തിൽ ഗതാഗത മേഖല ഏറ്റവും മന്ദഗതിയിലാണെന്ന് കണക്കാക്കപ്പെടുന്നു. 2022-ലെ ഹരിതഗൃഹ കുറയ്ക്കൽ ലക്ഷ്യം കൈവരിക്കുന്നതിന്, ഗതാഗത മേഖലയുടെ ഉദ്‌വമനം CO2-ന് തുല്യമായ 138.7 ദശലക്ഷം ടൺ കവിയാൻ പാടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

2021-ൽ, ജർമ്മനിയിലെ ഗതാഗത മേഖല ഏകദേശം 148 ദശലക്ഷം ടൺ CO2 പുറന്തള്ളുകയും ഏകദേശം മൂന്ന് ദശലക്ഷം ടൺ എന്ന ലക്ഷ്യം നഷ്‍ടമാകുകയും ചെയ്‍തു. 2021-ലെ ലക്ഷ്യം നഷ്‍ടമായതിന് പരിഹാരം നൽകിക്കൊണ്ട് വരും വർഷങ്ങളിൽ ഏകദേശം 13 ദശലക്ഷം ടൺ കുറയ്ക്കാൻ സാധിക്കമെന്ന് ജർമ്മൻ ഗതാഗത മന്ത്രാലയം അവകാശപ്പെടുന്നു.

സാധാരണയായി, ഒരു വാഹനം വേഗത്തിൽ ഓടുമ്പോഴെല്ലാം, അത് കൂടുതൽ ഇന്ധനം കത്തിക്കുന്നു. ഇത് കൂടുതൽ കാര്‍ബണ്‍ ഡയോക്സൈഡും മറ്റ് മലിനീകരണ വാതകങ്ങളും പരിസ്ഥിതിയിലേക്ക് പുറന്തള്ളുന്നു. വാഹനത്തിന്റെ വേഗത കുറയുന്തോറും മലിനീകരണ നിരക്കും കുറയും.

Top