അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയും ഫ്രാന്‍സും നേര്‍ക്കുനേര്‍

കൗമാര കാല്‍പന്തുകളിയുടെ വിശ്വരാജാക്കന്മാരെ ഇന്ന് അറിയാം. അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയും ഫ്രാന്‍സും നേര്‍ക്കുനേര്‍. വൈകിട്ട് 5.30ന് ഇന്തോനേഷ്യയിലെ സുരകര്‍ത്ത മനഹന്‍ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

ഇതുവരെ ഒരു ഗോള്‍ മാത്രമാണ് ടീം വഴങ്ങിയത്. ക്വാര്‍ട്ടറിലും സെമിഫൈനലിലും നിര്‍ണായകമായി മാറിയ റെന്നസ് സ്ട്രൈക്കര്‍ മാത്തിസ് ലംബോര്‍ഡെ, വലന്‍സിയന്‍സ് മിഡ്ഫീല്‍ഡര്‍ ഇസ്മായില്‍ ബൗനെബ് എന്നിവരിലും പ്രതീക്ഷകള്‍ ഏറെയാണ്. 2001ലാണ് ഫ്രാന്‍സ് ചാമ്പ്യന്‍മാരായത്.സെമിയില്‍ മാലിയെ 2-1ന് തോല്‍പ്പിച്ചാണ് ജീന്‍ ലൂക്ക് വന്നൂച്ചിയുടെ ഫ്രാന്‍സ് ഫൈനലില്‍ കടന്നത്. പ്രതിരോധമാണ് ഫ്രഞ്ച് കരുത്ത്.

ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫോര്‍വേഡ് പാരീസ് ബ്രണ്ണര്‍ (17) ജര്‍മ്മന്‍ ആക്രമണത്തെ നയിക്കുന്നത്. സെമിഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഇരട്ട ഗോള്‍ നേടി മികച്ച ഫോമിലാണ് താരം.യൂറോ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഫ്രാന്‍സ് ഇറങ്ങുമ്പോള്‍, കന്നി കിരീടം തേടിയാണ് ജര്‍മനി എത്തുന്നത്.

 

Top