വിശാഖപട്ടണം:ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. പ്രദേശത്തെ ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്.
സ്ഥലത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം മികച്ച രീതിയില്‍
നടന്നുവെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും വിശാഖപട്ടണം സ്വദേശി പറഞ്ഞു.
എട്ട് വയസ്സുകാരി ഉള്‍പ്പെടെ ഏഴ് പേരാണ് അപകടത്തില്‍ മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ തന്നെ ആശുപത്രിയിലുണ്ട്.
അതേസമയം എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ എല്‍.ജിയുടെ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നത് സ്റ്റെറിന്‍ വാതകമെന്ന് സ്ഥിരീകരിച്ചു. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട് എന്നാണ് വിവരം.
വിനയ്ലെബന്‍സീന്‍, എത്തിന്‍ലെബന്‍സീന്‍, സിന്നാമെന്‍ എന്നീ പേരുകളിലറിയപ്പെടുന്ന സ്റ്റെറില്‍ പ്രാഥമികമായി ഒരു സിന്തറ്റിക് കെമിക്കലാണ്. നിറമില്ലാതെ ദ്രാവക രൂപത്തില്‍ കാണപ്പെടുന്ന സ്റ്റെറിന്‍ എളുപ്പത്തില്‍ ബാഷ്പീകരിക്കപ്പെടുന്ന ഒന്നാണ്. പൊതുവെ രൂക്ഷമായ ഗന്ധമില്ലെങ്കിലും മറ്റ് രാസപദാര്‍ത്ഥങ്ങളോടൊപ്പം ചേര്‍ന്നാല്‍ ഈ അവസ്ഥ കൈവരിച്ചേക്കാം.
റബ്ബര്‍, പ്ലാസ്റ്റിക്, ഇന്‍സുലേഷന്‍, ഫൈബര്‍ഗ്ലാസ്, പൈപ്പ്, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍,ഭക്ഷണ കണ്ടൈനറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് സ്റ്റൈറിന്‍ ഉപയോഗിക്കുന്നത്.
സ്റ്റെറിന് മനുഷ്യശരീരത്തിലെത്തിയാല്‍ കണ്ണെരിച്ചലാണ് പ്രാഥമികമായ ലക്ഷണം. കിഡ്നി, ശ്വാസകോശം എന്നിവയെ ബാധിച്ച് ആരോഗ്യസ്ഥിതി ഗുരുതരമാകും