ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; 28 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗാന്ധിനഗര്‍: ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. സരോദ് ഗ്രാമത്തിലെ പിഐ ഇന്‍ഡസ്ട്രീസിലാണ് വാതക ചോര്‍ച്ചയുണ്ടായത്. ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടര്‍ന്നാണ് ബ്രോമിന്‍ വാതകം ചോര്‍ന്നത്. വിഷവാതകം ശ്വസിച്ച 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍. വിഷവാതകം ശ്വസിച്ച തൊഴിലാളികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഫാക്ടറിയില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വൈശാലി അഹിര്‍ പറഞ്ഞു. ടാങ്കിന് സമീപമുണ്ടായിരുന്ന തൊഴിലാളികള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചോര്‍ച്ച നിയന്ത്രണവിധേയമായെന്നും അഹിര്‍ കൂട്ടിച്ചേര്‍ത്തു.

കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 28 പേരെ ആശുപത്രിയില്‍. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. ബ്രോമിന്‍ എന്ന വാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്.

Top