മധ്യപ്രദേശില്‍ പതിനാല് കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേര്‍ അറസ്റ്റില്‍

ചിന്ദ്‌വാര: മധ്യപ്രദേശില്‍ 24 മണിക്കൂറിനിടയില്‍ പതിനാല് വയസ്സുകാരിയെ രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് സംഭവം നടക്കുന്നത്.

മഹ്‌വ ടോള ഭാഗത്ത് മാനസിക നില തെറ്റിയ നിലയില്‍ നടന്നു നീങ്ങിയ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പുറം ലോകം അറിയുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത മോഹിത് ഭരദ്വാജ്, രാഹുല്‍ ബോണ്ഡെ, ബുന്ധി ബലാവി, അങ്കിത് രഘുവംശി, അമിത് വിശ്വകര്‍മ്മ എന്നീ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു.

വീട്ടിലേക്ക് പോകുന്ന വഴി മോഹിദ് ഭരദ്വാജ് എന്നയാള്‍ തന്നെ ബൈക്കില്‍ കയറ്റി കൊണ്ടുപോയെന്നും രാഹുല്‍ ബോണ്ഡെയുടെ വീട്ടിലെത്തിച്ച് ആദ്യം പീഡിപ്പിച്ചെന്നും പിന്നീട് ഇവിടെ നിന്നും രക്ഷപ്പെട്ട് പോവുമ്പോള്‍ അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍ കൂടി ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പരാതില്‍ പറയുന്നത്.

പ്രതികള്‍ക്കെതിരെ ഐപിസി 376(കൂട്ടബലാത്സംഗം), 363(തട്ടിക്കൊണ്ട് പോവല്‍), പോക്‌സോ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top