കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍

കാണ്‍പൂര്‍: കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിലും അയല്‍വാസിയായ സ്ത്രീ നിരന്തരം കുത്തുവാക്കുകള്‍ പറയുന്നതിലും പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. അയല്‍ക്കാരായ മൂന്നു കൗമാരപ്രായക്കാര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അയല്‍ക്കാരായ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ജൂലൈ 13നാണ് സമീപവാസികളായ വസീഫ്, സഹോദരന്‍ വസാഫ്, സുഹൃത്ത് ഷ്യാമു എന്നിവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തത്. തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് നടന്ന കാര്യം തുറന്നു പറഞ്ഞു. പിന്നാലെ റായ് പൂര്‍വ പൊലീസ് സ്റ്റേഷനിലെത്തി അവര്‍ പരാതി നല്‍കി. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ല.

Top