രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ തലച്ചോറിന് ക്ഷതം

rape

ജയ്പൂര്‍: രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ തലച്ചോറിന് ക്ഷതം.

രാജസ്ഥാനിലെ സിക്കാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് സ്‌കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ജനത ബാല്‍ സികേതന്‍ സ്‌കൂളിലെ അധ്യാപകന്‍ ജഗദീഷ്, ഡയറക്ടര്‍ ജഗത്ത് എന്നിവരാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ഇരുവരെയും  പൊലീസ് അറസ്റ്റ് ചെയ്തു.

എക്‌സട്രാ ക്ലാസിന്റെ മറവിലായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി.

ഷഹ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അബോര്‍ഷന്‍ നടത്തിയ ശേഷം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.

എന്നാൽ വീട്ടില്‍ എത്തി മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടു.

തുടർന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറയുന്നതും . പിന്നീട് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പരിശോധനയില്‍ ഓക്‌സിജന്റെ കുറവ് മൂലം പെണ്‍കുട്ടിയുടെ തലച്ചോറ് തകരാറിലായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിലവിൽ സ്‌കൂള്‍ പൂട്ടിയിരിക്കുകയാണ്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Top