പത്ത് വയസ്സുകാരിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

rape

ഗാസിയാബാദ്: ഗാസിയാബാദില്‍ മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി പത്ത് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. മദ്രസയില്‍ വെച്ചാണ് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇളയ സഹോദരിയുടെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഐസ്‌ക്രീം പാര്‍ലറിലേക്ക് കൂട്ടിക്കൊണ്ടു പോയി.

അവിടെ നിന്ന് ഒരു മദ്രസയിലേക്ക് കൊണ്ടുപോയി. മദ്രസയിലെ മൂന്നാമത്തെ നിലയില്‍ വച്ചാണ് പെണ്‍കുട്ടിയോട് പ്രതികളിലൊരാള്‍ അപമര്യാദയായി പെരുമാറിയത്. എതിര്‍ത്ത പെണ്‍കുട്ടിയെ ഇയാള്‍ ശാരീരികമായി മര്‍ദ്ദിക്കുകയും മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി.

മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് ഇവയെല്ലാം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഈ പെണ്‍കുട്ടിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അവരെ മൂന്നാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

പെണ്‍കുട്ടിയും പ്രതിയുമുള്‍പ്പെടെ ആറ് പേര്‍ അന്നേ ദിവസം മദ്രസയിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. തെളിവു നശിപ്പിക്കുന്നതിനായി പെണ്‍കുട്ടിയുടെ ഫോണും പ്രതിയുടെ ഫോണും എറിഞ്ഞുടയ്ക്കുകയും ചെയ്തു.

എറിഞ്ഞുടച്ച മൊബൈല്‍ ഫോണുകളും പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫോണിലെ കോള്‍ ഡീറ്റെയില്‍സ് ഐഎംഇ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പത്തൊന്‍പത് പേജുള്ള കുറ്റപത്രത്തില്‍ പോക്‌സോ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

Top