ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ്: ക്വാര്‍ട്ടര്‍ പ്രവേശനം നേടി സിന്ധുവും ശ്രീകാന്തും

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി. വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടറില്‍.

അതേസമയം, സൈന നെഹ്‌വാളും സായ് പ്രണീതും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

വനിതാ സിംഗിള്‍സില്‍ സിന്ധു ജപ്പാന്റെ സയക തകഹഷിയെ 21-14, 21-13 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് മുന്നേറിയത്.

ക്വാര്‍ട്ടറില്‍ ചൈനയുടെ യുഫെയാണ് എതിരാളി. ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സന്റിനെ 21-19, 21-17 എന്ന സ്‌കോറിന് കെട്ടുകെട്ടിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്.

നേരത്തെ, ജപ്പാന്റെ താരങ്ങളോട് ഏറ്റുമുട്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായത്. അകാനെ യാമഗുച്ചി 9-21, 21-23 എന്ന സ്‌കോറിന് സൈനയെ തോല്‍പ്പിച്ചു.

പുരുഷ സിംഗിള്‍സില്‍ പ്രണീത് കെന്റ നിഷിമോട്ടയോടും(13-21, 17-21) വനിതാ ഡബിള്‍സില്‍ അശ്വിനി-സിക്കി സഖ്യം 16-21, 14-21 സ്‌കോറിന് മിസാക്കി-അയക സഖ്യത്തോടും പരാജയപ്പെട്ടു.

Top