പുക നിയന്ത്രണ സംവിധാനത്തില്‍ തട്ടിപ്പ്; 22,000 കാറുകള്‍ തിരികെ വിളിച്ച് പോര്‍ഷെ

ബെര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ 22,000 കാറുകള്‍ തിരികെവിളിക്കുന്നു.

ജര്‍മന്‍ ഗതാഗത മന്ത്രിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്.

അനധികൃതമായി ഘടിപ്പിച്ച പുക നിയന്ത്രണ സോഫ്റ്റ് വെയര്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് കാറുകള്‍ തിരികെവിളിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. 3 ലിറ്റര്‍ കാന്യന്‍ മോഡലുകളാണ് തിരികെ വിളിക്കുന്നത്. തകരാര്‍ പരിഹരിക്കുന്നതിന്റെ ചെലവ് പോര്‍ഷെ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജര്‍മന്‍ മാസികയായ ദെര്‍ സ്പീഗലിലാണ് പുക നിയന്ത്രണ സംവിധാനത്തില്‍ പോര്‍ഷെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതു സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.

Top