അഭിഭാഷകന്‍ സൈബി ജോസിനെതിരായ വഞ്ചനാക്കേസ്; ഹൈകോടതി റദ്ദാക്കി

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഹൈകോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസ് ഹൈകോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതിയുടെ നടപടി.

2013ല്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം സ്വദേശിയാണ് സൈബി ജോസ് കിടങ്ങൂരിനെതിരെ ചേരാനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി പരാതിക്കാരനും ഭാര്യയും തമ്മിലുള്ള കേസില്‍ നിന്ന് പിന്‍മാറാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി ജോസ്.

പരാതിക്കാരനും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്‌നമുണ്ടായിരുന്നു. ശേഷം ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും നിയമനടപടിയുമായി മുന്നോട്ടു പോകുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ട സൈബി ജോസ് ഭാര്യയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കോതമംഗലം സ്വദേശിയുടെ പരാതി.കേസ് അന്വേഷിച്ച കേരള പൊലീസ് സൈബി ജോസിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Top