ഫ്രഞ്ച് പടയുടെ കുതിപ്പില്‍ തകര്‍ന്നടിഞ്ഞ് ഉറുഗ്വേയുടെ പ്രതിരോധക്കോട്ട (0-2)

നിഷ്‌നി: ഉറുഗ്വേയുടെ കനത്ത പ്രതിരോധനിര തകര്‍ത്ത് ഫ്രാന്‍സ് രണ്ട് ഗോളിന് വിജയിച്ചു.

40-ാം മിനിറ്റില്‍ റാഫേല്‍ വരാന നേടിയ ഗോളാണ് ഫ്രാന്‍സിനെ ആദ്യം മുന്നിലെത്തിച്ചത്. ആന്റോണിയോ ഗ്രീസ്മാന്‍ ഉയര്‍ത്തി നല്‍കിയ പന്ത് മികച്ച ഒരു ഹെഡറിലൂടെ ഗോളിയെ മറികടന്ന് വരാനെ ഉറുഗ്വേയുടെ വല കടത്തുകയായിരുന്നു.

ഉറുഗ്വേ ബോക്സിന് സമീപം ടൊളീസോയെ ബെന്റാക്വോര്‍ വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കാണ് ഫ്രാന്‍സ് ഗോളാക്കി മാറ്റിയത്.

61-ാം മിനിറ്റില്‍ ആന്റോണിയോ ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഉറുഗ്വേ ഗോളി ഫെര്‍ണാണ്ടോ മുസ്ലേരയുടെ പിഴവാണ് ഫ്രാന്‍സിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്.

ബോക്‌സിന് പുറത്ത് നിന്നും ഗ്രീസ്മാന്‍ ഉതിര്‍ത്ത ഷോട്ട് മുസ്ലേര തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും കൈകളില്‍ തട്ടി ഗോള്‍ പോസ്റ്റിലേക്ക് കടക്കുകയായിരുന്നു.

മത്സരം സമനിലയിലാക്കാന്‍ ഉറുഗ്വേയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ലോറിസിന്റെ മികവ് ഫ്രഞ്ച് പടയെ രക്ഷിക്കുകയായിരുന്നു. ഗോള്‍ എന്നുറപ്പിച്ച ഡിയാഗോ ഗോര്‍ഡിന്റെ ഗോഡിന്റെ മികച്ച ഒരു ഹെഡര്‍ അത്യുഗ്രന്‍ ഗോള്‍കീപ്പിംഗിലൂടെ ലോറിസ് തടയുകയായിരുന്നു.

Top