ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 191 റണ്‍സിനു പുറത്ത്

ഓവല്‍: ഇംഗ്ലണ്ടിനെതിാരയ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 191ന് പുറത്ത്. 127/7 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറും ഉമേഷ് യാദവും ചേര്‍ന്നാണ് 191ല്‍ എത്തിച്ചത്. 36 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച ഷര്‍ദ്ദുല്‍ 57 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി 50 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലും ഓലി റോബിന്‍സണ്‍ മൂന്നും വിക്കറ്റെടുത്തു.

36 പന്തില്‍ 57 റണ്‍സെടുത്ത ഷാര്‍ദുല്‍ ഠാക്കൂറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലും ഒലി റോബിന്‍സണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സന്‍, ക്രെയ്ഗ് ഓവര്‍ട്ടന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

രോഹിത് ശര്‍മ (11), കെ.എല്‍. രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4), രവീന്ദ്ര ജഡേജ (10), വിരാട് കോലി (50) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. രോഹിത്തും രാഹുലും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 28 റണ്‍സാണെടുത്തത്.

Top