നാലാം ടി20 പരമ്പര: ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ

അഹമ്മദാബാദ്: ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിന് കീഴടക്കി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(2-2). ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 8 വിക്കറ്റിന് 177 റണ്‍സേ എടുക്കാനായുള്ളു. ജേസണ്‍ റോയ്(40), ബെന്‍ സ്റ്റോക്സ്(46), ബെയര്‍സ്റ്റോ(25) എന്നിവരുടെ മികച്ച ബാറ്റിങ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അത് യാഥാര്‍ത്ഥ്യമാക്കിയില്ല.

ഇന്ത്യക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടും ബുവനേശ്വര്‍ കുമാര് ഒരു വിക്കറ്റും വീഴ്ത്തി.

ആദില്‍ റഷീദിന്‍റെ ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയാണ് രോഹിത്തും ഇന്ത്യയും ഇന്നിങ്സ് ആരംഭിച്ചത്. നാലാം ഓവറില്‍ ജോഫ്രാ ആര്‍ച്ചറുടെ കൈകളിലേക്ക് വന്ന ഒരു റിഫ്ലക്ഷന്‍ ക്യാച്ചിലൂടെ ഹിറ്റ്മാന്‍ പവലിയണിലേക്ക് മടങ്ങി. ശേഷം വന്നത് സൂര്യകുമാര്‍ യാദവായിരുന്നു. താന്‍ ഇന്റെര്‍ണാഷണല്‍ കരിയറില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി സൂര്യ ഏവരെയും അമ്പരപ്പിച്ചു.

ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ നാല് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ്, സാം കറണ്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Top