ഇന്‍സ്റ്റാഗ്രാമില്‍ സെല്‍ഫി; ഓടുന്ന കാറില്‍ 22കാരന് 3 മണിക്കൂര്‍ കൂട്ടബലാത്സംഗം

പീഡനം ഇപ്പോള്‍ പുരുഷനും സ്ത്രീക്കും ഒരു പോലെ നേരിടേണ്ട അവസ്ഥയാണ്. ഈ വാദത്തിന് പുതിയ തെളിവാണ് മുംബൈയിലെ ഈ 22കാരന് നേരിട്ടത്. നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ ഇവര്‍ ഓടുന്ന കാറില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം വഴിയില്‍ തള്ളുകയാണ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ യുവാവ് പോസ്റ്റ് ചെയ്ത ചിത്രം ഉപയോഗിച്ചാണ് പ്രതികള്‍ ഇരയുടെ സ്ഥലം കണ്ടെത്തി തട്ടിക്കൊണ്ടുപോയത്.

ഓടുന്ന കാറില്‍ വെച്ച് മൂന്ന് മണിക്കൂറോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം യുവാവിനെ ഇവര്‍ റോഡില്‍ ഉപേക്ഷിച്ചെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പോലീസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ ചൈല്‍ഡ് റിമാന്‍ഡ് ഹോമിലേക്ക് മാറ്റി.

22കാരന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ നാല് പ്രതികളും ഫോളോ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച നഗരത്തിന് പുറത്ത് പോയ യുവാവ് ഒരു റെസ്റ്റൊറന്റിന് മുന്നില്‍ നിന്നെടുത്ത സെല്‍ഫി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. ഈ ചിത്രം കണ്ട പ്രതികള്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ഇവിടെയെത്തി. റെസ്റ്റൊറന്റില്‍ വെച്ച് തങ്ങള്‍ ആരാധകരാണെന്ന് പറഞ്ഞ് അടുത്ത് കൂടിയ പ്രതികള്‍ യുവാവിനെ ബൈക്ക് റൈഡിന് ക്ഷണിച്ചു.

കുറച്ച് ദൂരം ബൈക്കില്‍ സഞ്ചരിച്ച ശേഷം യുവാവിനെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിയ ശേഷമാണ് ഇവര്‍ മൂന്ന് മണിക്കൂര്‍ കൂട്ടബലാത്സംഗം നടത്തിയത്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട ഇര വീട്ടുകാരെ വിളിച്ചുവരുത്തിയാണ് പോലീസിനെ സമീപിച്ചത്.

Top