ഭൂമി തര്‍ക്കം: പഞ്ചാബില്‍ കൂട്ടക്കൊല, കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവടക്കം നാല് പേരെ വെടിവെച്ച് കൊന്നു

Man shot

ന്യൂഡല്‍ഹി: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബില്‍ കൂട്ടക്കൊല. നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഗുരുദാസ്പൂരിലെ ഫുല്‍ദാ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഫുള്‍ഡ ഗ്രാമത്തിലെ കോണ്‍ഗ്രസ് സര്‍പഞ്ചിന്റെ ഭര്‍ത്താവും ഉള്‍പ്പെടും. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് എഎപി അധികാരത്തിലേറിയതോടെ നിയമവാഴ്ച തകര്‍ന്നെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകള്‍ പരസ്പരം വെടിയുതിര്‍ത്തെന്നാണ് വിവരം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദസുയയിലെ ഗോലെവാല്‍ ഗ്രാമത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ കലഹമാണ് കൂട്ട കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു സംഘത്തിലെ അംഗങ്ങളാണ്. ഒരാള്‍ എതിര്‍ പക്ഷത്തെയും അംഗമാണ്.

Top