വിഷവാതകം ശ്വസിച്ച് ഡൽഹിയിൽ നാല് ശുചീകരണതൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് ശുചീകരണത്തൊഴിലാളികള്‍ മരിച്ചു.ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ദക്ഷിണ ഡല്‍ഹിയില്‍ ഗിറ്റോര്‍ണി മേഖലയിലാണ് ദുരന്തമുണ്ടായത്.

ഛത്തര്‍പുര്‍ അംബേദ്കാര്‍ കോളനി നിവാസികളായ സ്വരണ്‍ സിങ് (45), ദീപു (28), അനില്‍കുമാര്‍ (23), ബല്‍വിന്ദര്‍ (32) എന്നിവരാണ് മരിച്ചത്. സ്വരണ്‍ സിങ്ങിന്റെ മകന്‍ ജസ്പാല്‍ ആണ് ചികിത്സയിലുള്ളത്.

വൃത്തിയാക്കാനായി സെപ്റ്റിങ്ക് ടാങ്കിലിറങ്ങിയ ഇവരെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.അഗ്‌നിശമനസേനയെത്തി അഞ്ചുപേരെയും പുറത്തെടുത്തു.

മൂന്നുപേരെ ഫോര്‍ട്ടിസ് ആശുപത്രിയിലും ഒരാളെ എയിംസ് ട്രോമ സെന്ററിലും ഒരാളെ സഫ്ദര്‍ജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളൊഴികെ മറ്റു നാലുപേരും ആശുപത്രിയിലെത്തുന്നതിനുമുമ്പേ മരിച്ചിരുന്നു.

Top