പതിനാറു വയസുകാരിയെ പീഡിപ്പിച്ച നാല് അതിഥി തൊഴിലാളികൾ പിടിയിൽ

കോഴിക്കോട്: പതിനാറുകാരിയായ യുപി സ്വദേശിനിയെ പിഡീപ്പിച്ച സംഭവത്തിൽ നാല് അതിഥി തൊഴിലാളികൾ പൊലീസ് പിടിയിൽ. ട്രെയിനിൽ കണ്ടുമുട്ടിയ യുവതിയെ കോഴിക്കോട് പാളയത്തെ വാടക മുറിയിലെത്തിച്ച് പീഡിപ്പിച്ച ശേഷം റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ ബീച്ച് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യുപി സ്വദേശികളായ ഇക്‌റാർ ആലം, അജാജ്, ഷക്കീൽ ഷാ, ഇർഷാദ് എന്നിവരാണ് അറസ്റ്റിലായത്.

ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്കുള്ള യാത്രയ്ക്കിടെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. വാരനാസിയിൽ നിന്ന് പാട്ന-എറണാകുളം എക്സ്പ്രസിലായിരുന്നു യാത്ര. ട്രെയിനിലുണ്ടായിരുന്ന യു പി സ്വദേശികളായ നാലുപേർ പെൺകുട്ടിയുടെ പുറകെകൂടി. ചെന്നൈയിലാണ് ഇറങ്ങേണ്ടിയിരുന്നതെങ്കിലും പെൺകുട്ടിയെ ഇറങ്ങാൻ സമ്മതിക്കാതെ ഇവർ ബലമായി ട്രെയിനിൽ പിടിച്ചുവയ്ക്കുകയായിരുന്നു.

പാലക്കാട് ഇറക്കിയശേഷം ബസിലാണ് പെൺകുട്ടിയെ കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജിൽ വച്ച് പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റെയിൽവേ പൊലീസ് അറിയിച്ചത്. ബലാത്സംഗം ചെയ്തശേഷം റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കുകയായിരുന്നു. റെയിൽവേ പൊലീസ് പെൺകുട്ടിയെ ചൈൽഡ്ലൈനിന് കൈമാറി. തുടർന്ന് നൽകിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

Top