മുന്‍ ലോക ചെസ് ചാമ്പ്യന്‍ ഗാരി കാസ്പറോവിനെ റഷ്യയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

മുന്‍ ലോക ചെസ് ചാമ്പ്യന്‍ ഗാരി കാസ്പറോവിനെ റഷ്യന്‍ സര്‍ക്കാരിന്റെ സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണവിഭാഗമായ റൊസ്ഫിന്‍മോനിറ്ററിങ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 60 കാരനായ ഗാരി കാസ്പറോവിനെ ബുധനാഴ്ചയാണ് ഭീകരവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

2005-ല്‍ ലാണ് കാസ്പറോവ് ചെസ്സ് ജീവിതം അവസാനിപ്പിച്ചത്. വ്ളാഡിമിര്‍ പുടിന്‍ സര്‍ക്കാരിന്റെ തുറന്ന വിമര്‍ശകനായിരുന്ന കാസ്പറോവ് 2013-ല്‍ റഷ്യയില്‍ നിന്ന് പലായനം ചെയ്തിരുന്നു. ഏറെക്കാലമായി അമേരിക്കയിലാണ് അദ്ദേഹത്തിന്റെ താമസം. 1985-ല്‍ ഏറ്റവും പ്രായം കുറഞ്ഞ ചെസ് കളിക്കാരനായിരുന്നു അദ്ദേഹം. 1984 മുതല്‍ വിരമിക്കുന്നതുവരെ ലോക ഒന്നാം നമ്പര്‍ റാങ്കിലായിരുന്നു കാസ്പറോവ്.

ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനാണ് കാസ്പറോവ്. യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ ഒട്ടേറെത്തവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പുടിന്‍ സര്‍ക്കാര്‍ വിമര്‍ശകരെ നിശ്ശബ്ദമാക്കാന്‍ ഉപയോഗിക്കുന്ന നടപടിയാണിതെന്ന് പലരും ആരോപിക്കുന്നു.

Top