ദില്ലി: പ്രധാനമന്ത്രിയുടെ കിസാന്‍ യോജന പദ്ധതി പ്രകാരം ആറായിരം രൂപ തന്റെ അക്കൗണ്ടിലെത്തിയതായി മുന്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ മേധാവി ആര്‍.എസ്. ശര്‍മ. ഒരു തരത്തിലും യോഗ്യതയില്ലാത്ത തനിക്ക് രണ്ടായിരം രൂപ വച്ച് മൂന്നു തവണ ലഭിച്ചെന്നാണ് ശര്‍മയുടെ വെളിപ്പെടുത്തൽ. പദ്ധതി പ്രകാരം അർഹതപ്പെട്ട ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും ചേര്‍ക്കുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പിഴവാണ് ഇതിനു കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
2020 ജനുവരി8 നാണ് ശര്‍മയുടെ പേരില്‍ പ്രധാനമന്ത്രി കിസാന്റെ അക്കൗണ്ട് സൃഷ്ടിച്ചതെന്നും അത് ഇല്ലാതാക്കുന്നതിന് മുമ്പ് സെപ്റ്റംബര്‍ 24 വരെ ഒമ്പത് മാസത്തിലേറെയായി ഇത് സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ (യുപി) ഒരു കര്‍ഷകനായാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ നിന്ന് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമാണ് (ഡിബിടി) അദ്ദേഹത്തിനു ലഭിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ചെലവുകളുടെയും വില്‍പനയ്ക്ക് ആനുപാതികമായി വരുമാനം സ്വീകരിക്കുന്നതിന് ഈ അക്കൗണ്ട് ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തെക്കുറിച്ച് ശര്‍മ ബാങ്കിനെ അറിയിച്ചതായും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ആധാര്‍ ഒരു തരത്തിലും ദുരുപയോഗം ചെയ്യാനാവില്ലെന്നു വെല്ലുവിളിച്ച് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ 2018ല്‍ പരസ്യമായി പങ്കുവെച്ചിരുന്നു. അക്കൗണ്ട് ഉണ്ടാക്കിയതിലൂടെ ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്‌തെന്നു വ്യക്തം. അക്കൗണ്ട് ഇപ്പോൾ നിഷ്‌ക്രിയമാക്കിയിരിക്കുകയാണ്.
നടന്‍ റിതേഷ് ദേശ്മുഖ്, ഹനുമാന്‍ പ്രഭു, ഐഎസ്‌ഐ ചാരന്‍ മെഹബൂബ് അക്തര്‍ എന്നിവരുടെ പേരിലും പ്രധാനമന്ത്രി കിസാന്‍ യോജന അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഈ അക്കൗണ്ടുകളിലേക്ക് യഥാക്രമം 6000, 4000, 2000 രൂപ ഡിബിടി തവണകളായി ലഭിച്ച്ചിട്ടുണ്ടെന്നാണ് വിവരം. പദ്ധതിയുടെ വ്യവസ്ഥ അനുസരിച്ച് ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ യുടി സര്‍ക്കാരുകള്‍ക്കാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സെപ്റ്റംബര്‍ 20 ന് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. അവര്‍ അപ്‌ലോഡ് ചെയ്ത ഗുണഭോക്താക്കളുടെ ഡാറ്റ ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ മള്‍ട്ടി ലെവല്‍ സ്ഥിരീകരണത്തിനും മൂല്യനിര്‍ണ്ണയത്തിനും വിധേയമാക്കിയതിനു ശേഷം മാത്രമേ ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018 ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച പിഎം കിസാന്‍ പദ്ധതി പ്രകാരം, മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6000 രൂപയുടെ വരുമാന സഹായം ചെറുകിട, നാമമാത്ര കര്‍ഷക കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നു.