ഐസിസിയ്ക്കും ബിസിസിഐയ്ക്കുമെതിരെ വിചിത്ര ആരോപണവുമായി മുന്‍ പാക് ക്രിക്കറ്റര്‍ ഹസന്‍ റാസ

സിസിയ്ക്കും ബിസിസിഐയ്ക്കുമെതിരെ വിചിത്ര ആരോപണവുമായി മുന്‍ പാക് ക്രിക്കറ്റര്‍ ഹസന്‍ റാസ. ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ മത്സരത്തിനു പിന്നാലെ പാകിസ്താനില്‍ നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് ഹസന്‍ റാസയുടെ ആരോപണം. മത്സരത്തില്‍ ശ്രീലങ്കയെ 55 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ 302 റണ്‍സിനു വിജയിച്ചിരുന്നു.

ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് സാധാരണ രീതിയിലാണ് പെരുമാറുന്നത്. പക്ഷേ, അവര്‍ പന്തെറിയാന്‍ തുടങ്ങുമ്പോള്‍ സീമും സ്വിങ്ങും കാണാം. ചില ഡിആര്‍എസ് തീരുമാനങ്ങളും ഇന്ത്യക്ക് അനുകൂലമായി. ഐസിസിയാണോ ബിസിസിഐ ആണോ അമ്പയര്‍മാരാണോ ഇന്ത്യയെ സഹായിക്കുന്നതെന്ന് അറിയില്ല. എക്‌സ്ട്രാ കോട്ടിങ് ഉള്ള പന്തുപോലെ തോന്നുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സ് കഴിയുമ്പോള്‍ പന്ത് മാറ്റുന്നുണ്ടെന്ന് സംശയിക്കണം.”- ഹസന്‍ റാസ പറഞ്ഞു.

ടിവി ഷോ അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹസന്‍. ‘ഇന്ത്യന്‍ ബൗളര്‍മാര്‍ എറിയുന്നത് വ്യത്യസ്തമായ പന്തിലാവാന്‍ സാധ്യതയുണ്ടോ? കാരണം, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിക്കുന്ന സീമും സ്വിങും അപാരമാണ്.’- അവതാരകന്‍ ചോദിച്ചു. ഈ ചോദ്യത്തിനാണ് ഹസന്‍ റാസ മറുപടി പറഞ്ഞത്.

 

Top